2013 ജൂൺ 14, വെള്ളിയാഴ്‌ച

ആര്‍ദ്രാടനങ്ങള്‍



ഇത് എന്റെ യാത്രാകുറിപ്പുകള്‍.
എന്റെ യാത്രകള്‍ അറിവ് തേടിയുള്ളവയല്ല.
അനുഭവങ്ങള്‍ തേടിയുള്ളവയാണ്.
അരുമയായ സാമീപ്യങ്ങള്‍ തേടിയുള്ളവയാണ്.
ആ സാമീപ്യങ്ങളാകട്ടെ, എനിക്ക് എപ്പോഴും മാതൃസാമീപ്യങ്ങളാകുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് , മള്‍ട്ടിപ്പിള്‍ മൈലോമ പിടിപെട്ടു മരിച്ചുപോയ എന്റെ അമ്മയുടെ അരൂപസാമീപ്യം.
ചിലപ്പോള്‍ ഒരു പച്ചിലത്തുമ്പിലെ മഞ്ഞു തുള്ളിയില്‍ നിന്നാവാം എനിക്കത് ലഭിക്കുക.
അല്ലെങ്കില്‍, ഒരു കാട്ടുചോലയിലെ തെളിനീര്‍ത്തുള്ളിയില്‍ നിന്ന് .
അവാച്യമായ മറ്റെന്തൊക്കെയോ തിരയിളക്കങ്ങളില്‍ നിന്ന്.
അതുകൊണ്ടാണ് ഓരോ യാത്രയും എനിക്ക് മാതൃസാമീപ്യങ്ങള്‍ തേടിയുള്ള തീര്‍ഥാടനങ്ങളാകുന്നത്.
ആ കുളിര്‍സാന്ത്വനത്തിന് കൂടുതല്‍ തെളിമ കൈവരുന്നത് മനുഷ്യന്റെ ആദിഗേഹങ്ങളില്‍ നിന്നായതുകൊണ്ട് എന്റെ യാത്രകള്‍ കൂടുതലും കാടുകളിലേക്ക് ആയിരുന്നു.
ആദിമാതാവിന്റെ പ്രാഗ്വസതികളില്‍ ആ അരൂപസാമീപ്യം എന്നും എനിക്ക് ഹരിതസാന്ത്വനമായി.ആ മഹാസാന്ത്വനത്ത്തില്‍ മനസ്സിലെ മഞ്ഞുപരലുകള്‍ അലിഞ്ഞോഴുകി.
അങ്ങനെയാണ് എന്റെ തീര്‍ഥാടനങ്ങള്‍ ആര്‍ദ്രാടനങ്ങളായത് .
അതുകൊണ്ടുതന്നെ, സരൂപഖരത്വങ്ങളെ അരൂപദ്രവത്വമാക്കുന്ന മഹാപ്രകൃതിയുടെ രസവാദവിദ്യ തേടിയുള്ള പ്രയാണങ്ങള്‍ ഇന്നും തുടരുന്നു.......
എന്നെങ്കിലുമൊരിക്കല്‍ ആ മാതൃതല്‍പ്പത്തില്‍ മനവും തനുവുമഴിഞ്ഞു മഹാനിദ്ര കൊള്ളുന്നത്‌ വരെ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ